പാറാവുകാരന്റെ പാദങ്ങൾ നിശ്ചലം. കവചങ്ങൾക്കുള്ളിൽ സുരക്ഷിതമാണത്.
ഭ്രാന്തന്റെ
പാദങ്ങളോ?
ദിശ
തെറ്റി ഒഴുകിപ്പരക്കുന്ന
നദി പോലെയും ഋതുക്കളുടെ
ഒപ്പുകടലാസു പോലെയും.
മുറിവുകളുടെ
വേനൽത്തഴമ്പ്.
ചിങ്ങം
വാമനപാദത്തെ ഓർമിപ്പിക്കുന്നു.
ഉദ്ധതമാണത്.
അധികാരത്തിന്റെ
അടയാളവാക്യം.
ആരവങ്ങളാലും
പൊട്ടിച്ചിരികളാലും ഏകാന്തതടവിനെ
ഘോഷിക്കാൻ പ്രേരിപ്പിക്കുന്നു;
പൂക്കളങ്ങളുടെ
റീത്തുകൾ കൊണ്ട് ചതിയുടെ
ഓർമയെ മറയ്ക്കന്നു.
പാദങ്ങൾ
പാഠങ്ങളാണ്.
0 അഭിപ്രായ(ങ്ങള്‍):
Post a Comment